Saturday, May 2, 2009

നിന്നോടെനിക്ക്

ടര്‍ന്നുമാറാന്‍ കൂട്ടാക്കാതെ വിദൂരതയില്‍ സന്ധിച്ച നിന്‍ വാക്കുകള്‍ വിതുമ്പിക്കരഞ്ഞു നില്‍ക്കുമ്പോഴും എന്റെ അനാഥത്വത്തിലേക്ക് സുബദ്ധമായൊരു മറുകുറിയായി നീ പടിയണഞ്ഞെത്തുമ്പോഴും നിന്നെ എനിക്ക് പേടിയായിരുന്നില്ല എന്റെ ഏകാന്തതയുടെ വിയര്‍ത്തചൂടില്‍ ‍മെല്ലെ കൈകളയച്ചെത്തിയൊരു വിരുന്നുകാറ്റ് എന്റെ നിശബ്ദതയിലെ വിഹ്വലതകളില്‍ ‍പതിയെ ഒഴുകിയെത്തിയൊരു ഹൃദ്യസംഗീതം എന്റെ വരള്‍ച്ചയുടെ ഹൃത്തടത്തില്‍ ‍കുളിരായ് പെയ്തിറങ്ങിയൊരു തെളിനീര്‍മഴ പിന്നെ... ചിതറിപ്പോയൊരെന്‍ ജീവിതം ചേര്‍ത്തുവെച്ചു നിന്റെ കാവല്‍ക്കണ്ണെന്നിലേക്ക് നിഴലായ് നീണ്ടപ്പോഴും ഒരു ജന്മദൂരം മുഴുവന്‍ നടന്നു തളരാന്‍ നിന്റെ കൈവിരല്‍ സ്നേഹമായ് നീട്ടിയപ്പോഴും നിന്നെ എനിക്ക് പേടിയായിരുന്നില്ല എന്റെ വിജനതയുടെ ഹൃദയതാഴ്വാരം തേടിയെത്തിയ ഏകാകിയായൊരു തീര്‍ത്ഥാടക നീറിപ്പിടഞ്ഞൊരാത്മാവിനെ പരിചരിക്കാനെത്തിയ പരിശുദ്ധയായൊരു ശുശ്രൂഷക എന്റെ അലയുന്ന സ്വപ്നങ്ങള്‍ക്കൊരു പച്ചപ്പിന്റെ ഒറ്റയടിപ്പാത ‍എന്നിട്ടും... ഇന്നെന്റെ കലഹം നിന്നോട് മാത്രമാണ് എന്റെ നോവും കണ്ണീരുമെനിക്ക് തിരിച്ചുതരിക എന്റെ വിയര്‍പ്പിന്റെ ദൂര ഗന്ധം നീ ഉപേക്ഷിച്ചു പോവുക ശ്വാസഗതിയുടെ വിള്ളലുകളെങ്കിലുമെനിക്ക് സ്വന്തമായി വിട്ടുതരിക എന്തെന്നാല്‍.... നിന്റെ വിരഹക്കടല്‍ മൂടാനൊരുങ്ങുന്ന പാഴ്ത്തുരുത്തായിരിക്കുന്നു ഞാന്‍

3 comments:

വാല്യക്കാരന്‍.. said...

വളരെ നന്നായിട്ടുണ്ട്.
എനിക്കെന്തൊക്കെയോ..

**please remove word verification

Unknown said...

വിരഹമോ[[[[[[[[[[

Jefu Jailaf said...

നന്നായിരിക്കുന്നു .. ആശംസകള്‍